2009, മാർച്ച് 18, ബുധനാഴ്‌ച

അബ്ദുല്‍നാസര്‍ മദനി മതേതരനാകുമ്പോള്‍ മജ് ലിസ് എന്ന സംഘടനയുടെ പ്രസക്തി.


മതം,മതഭീകരത, മതേതരത്വം, മതേതരഭീകരത തുടങ്ങിയ ആശയങ്ങള്‍ കൊണ്ടു മുഖരിതമായ ഒരുതെരഞ്ഞെടുപ്പ് കാലത്ത്‌ ആരുമായും കൂട്ടുകൂടുകയും വോട്ടുകള്‍ പെട്ടിയില്‍ വീഴും വരെ ആടിനെപട്ടിയാകുക്കുകയും ചെയ്തു ജനങ്ങളെ" ബോധവല്‍ക്കരിക്കുന്നു" രാഷ്ട്രീയക്കാര്‍. ബഹളത്തില്‍പൊന്നാനി എന്നും പി.ഡി.പി. എന്നും മദനിയെന്നും മുഴങ്ങി കേട്ടുകൊണ്ടിരിക്കുന്നു. പി.ഡി.പി. തീവ്രവാദ ബന്ധം ഉള്ള കക്ഷിയല്ലെന്നു പ്രകാശ് കാരാട്ട് തന്നെ പറഞ്ഞിരിക്കുന്നു. പ്രസ്താവനവെള്ളം കൂട്ടാതെ വിഴുങ്ങും ചില വിഡ്ഢികള്‍. മുമ്പു പി.ഡി.പി.ക്കാര്‍ കൊല ചെയ്ത തിരുവനന്തപുരത്തെഎസ്.എഫ്.. നേതാവ് സക്കീര്‍ ഹുസൈന്റെ രക്തസാക്ഷിത്വം സി.പി.എം. പൊന്നാനിയില്‍ വച്ചുമറക്കുന്നു എന്ന് സമകാലിക മലയാളം വാരികയില്‍ കെ.എം.ഷാജി. മദനി രഹസ്യമായി രൂപികരിച്ചമജ്‌ലിസ് എന്ന സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു കാശ്മീരിലെ കുപ് വാരയില്‍ ഇന്ത്യന്‍സൈന്യത്തിന്റെ വെടിയേറ്റു മരിച്ച പാക് തീവ്രവാദികള്‍. കൂടുതല്‍ തെളിവുകള്‍, പി.ഡി.പി യുടെതീവ്രവാദ സ്വഭാവം തെളിയിക്കാനായി നിരത്തുന്നു ലേഖകന്‍.പുരോഗമന പ്രസ്ഥാനങ്ങള്‍ പോലുംജാതി,മത രാഷ്ട്രീയം കളിക്കുന്ന കാലികവും പോള്ളുന്നതുമായ അവസ്ഥയെ വിശകലനം ചെയ്യുന്നുകെ.എം.സീതി. നാല്‍പ്പതു ശതമാനത്തിലധികം പേര്‍ അമുസ്ലിങ്ങള്‍ ഉള്ള പൊന്നാനിയില്‍ മുസ്ലിംവോട്ടുകള്‍ മുസ്ലിമിന് എന്നുപറയുന്ന അവസ്ഥ. ഞാന്‍ ഒരു . പി. സുന്നിയാണ് എന്ന് പറയുന്ന ടികെ.ഹംസ. കേരളത്തിന്റെ തകര്‍ച്ച പൂര്‍ണമായിരിക്കുന്നു. സാഹചര്യത്തില്‍ വേണം മുസ്ലിം ലീഗിന്എന്ത് പ്രസക്തി . എന്ന് ചോദിക്കുന്ന ദേശാഭിമാനി വാരികയെ സമീപിക്കാന്‍. പി.ഡി.പി.ക്ക് പ്രസക്തിഉണ്ടെന്നു പറയുന്നവര്‍ തന്നെയാണ് ലീഗിന്റെ അപ്രസക്തി നിര്‍ണയിക്കുന്നത്. .പി.അബ്ദുല്‍വഹാബ്, കെ.റ്റി.ജലീല്‍ തുടങ്ങിയ മുന്‍ സിമിക്കാരാണ്എഴുത്തുകാര്‍. ലീഗ് മൃദു വര്‍ഗീയ കക്ഷിയാണ്. പി.ഡി.പി,സിമി, ജമാ അത്തെ ഇസ്ലാമി, .എന്‍.എല്‍ ,ആര്‍.എസ്.എസ്, ബി.ജെ.പി. തുടങ്ങിയവതീവ്ര വര്‍ഗീയത ഉയര്‍ത്തിപ്പിടിക്കുന്നു. രണ്ടും രാജ്യത്തിന് ഭീഷണിയാണ്. എതിര്‍ക്കപ്പെടെണ്ടതാണ്.അതിന് കഴിയുന്ന ,കഴിയേണ്ട കക്ഷിയാണ് സി.പി.എം. പക്ഷെ......?
പ്രവാസ ജീവിതത്തിന്റെ ഒറ്റപ്പെടലിനെ, ഒറ്റയ്ക്ക് താമസിക്കുന്ന പുരുഷന്മാരുടെ രതികാമനകളെസ്നിഗ്ധമായ ഭാഷയില്‍ അവതരിപ്പിക്കുകയാണ് പി.ടി.മുഹമ്മദ് സാദിക്ക് മാതൃഭൂമിയില്‍.ശരീരത്തിന്റെവിളികളെ വെള്ളിയാഴ്ചകളില്‍ കുളിമുറികളില്‍ നിക്ഷേപിക്കുന്ന പുരുഷന്മാര്‍. തെറ്റുന്ന ജീവിതത്തിന്റെകണക്കുകള്‍. നാട്ടില്‍ ഒരു പെണ്ണ് തനിച്ച്.മരുഭൂമിയില്‍ പുരുഷനും. മനോഹരമായ ആഖ്യാനം. പക്ഷെ, മനോഹാരിത സേതു എഴുതിയ" ആദ്യാക്ഷരങ്ങള്‍-അല്‍പ്പം പഴയൊരു കഥ (പുതിയതും) " എന്നകഥക്കില്ല. തീര്‍ത്തും പഴഞ്ചനും മുഷിപ്പനുമായ കഥ. പഴയ സേതുവിന്റെ ഒരംശം പോലും കഥയില്‍ഇല്ല.
ഒരു ഇന്ത്യന്‍ മുസ്ലിമിനെ ,അവന്റെ,അവളുടെ സ്വത്വത്തെ എന്തുകൊണ്ടാണ് മറ്റുള്ളവര്‍സംശയിക്കുന്നു...?പ്രത്യേകിച്ചും മുംബൈ പോല്ലുള്ള ഒരു സ്ഥലത്ത്..?മാധ്യമ പ്രവര്‍ത്തകയായപാല്‍വിഷാ അസ്ലം പച്ചക്കുതിര മാസികയില്‍ എഴുതുന്നു. ഒരു മുസ്ലിം പെണ്‍കുട്ടിയായ
തനിക്ക്മുംബെയില്‍ തനിച്ച് താമസിക്കാന്‍ ഒരിടം കിട്ടാത്തതിനെ കുറിച്ച്.നിങ്ങള്‍ ഒരു മുസ്ലിം ആണോ എന്നചോദ്യം. സ്വന്തം നാട്ടില്‍ പോലും താന്‍ ബഹിഷ് കൃത ആണെന്ന് പാല്‍വിഷ.ഇതു പാല്‍വിഷയുടെമാത്രം അനുഭവമല്ല. ചെങ്ങനാട് മത്തായി ദേവസ്സ്യ എന്ന പത്രപ്രവര്‍ത്തകന്‍ ദേവദാസ് അയ്യര്‍ ആയിഅഹമ്മദാ ബാദില്‍ ജീവിച്ച അനുഭവവും പച്ചക്കുതിരയില്‍ തന്നെ. ആത്മരക്ഷയാണല്ലോപ്രധാനം.കാരണം ഫാസിസം വരുന്ന വഴികള്‍ പലതാണല്ലോ.

2009, മാർച്ച് 11, ബുധനാഴ്‌ച

മെഴുകുവണ്ടിയായി അവള്‍ മരണപാളത്തിലേക്ക് നടന്നുകയറി.


ആത്മഹത്യ ചെയ്ത കവി ഷൈന തന്റെ ഡയറിയില്‍ കുറിച്ചുവച്ചിരുന്ന കവിതകളിലുടെ,ആകവിതകള്‍ തന്നെ ആത്മഹത്യാ കുറിപ്പുകള്‍ ആകുന്ന ഭാവപരിസരത്തിലുടെ ഒരു യാത്ര നടത്തുകയാണ് മനില. സി.മോഹന്‍ മാതൃഭൂമി വാരികയില്‍. മരണത്തെ പ്രണയിച്ച കവി. അവരുടെ കവിതകളില്‍, സൌഹൃദക്കുറിപ്പുകളില്‍,ഫോണ്‍ വിളികളില്‍ നിറഞ്ഞുനില്‍ക്കുന്ന മരണം. ആ മരണത്തെ മരണകാരണത്തെ അന്വേഷിക്കുകയാണ് മനില. ഒറ്റപ്പാലം എന്‍.എന്‍.എസ് കോളേജില്‍ പഠിക്കുമ്പോള്‍ ഷൈന കുറിച്ചുവച്ച കവിതകളില്‍ അവരുടെ ശ്ലഥ ജീവിതത്തിന്റെ നാള്‍വഴി ചരിത്രമുണ്ട്. പ്രക്ഷുബ്ധ മനസ്സുണ്ട്. ആത്മഹത്യ എന്നത് ഒരു കവിയുടെ കവിതകളെ ഒരിക്കലുംമഹത്വവല്ക്കരിക്കുന്നില്ല. എന്നാല്‍ ആ കവിതകള്‍ വായനക്കാരെ ഉലക്കുമെങ്കില്‍ ,(ഈ കവിതകള്‍തീര്‍ച്ചയായും അങ്ങനെയാണ് ) ശ്രമം പാഴായിപ്പോകുന്നില്ല. അവരുടെ കവിതകളും മാതൃഭൂമിപ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടെ കെ ആര്‍ ടോണിയുടെ "വെളിപാട്" എന്ന ചവറുകവിതയും.വെളിപാടുംപ്രതിഭയും ഇല്ലാതെ കവിതയെഴുതുകയും അത് യാതൊരു തത്ത്വദീക്ഷയുമില്ലാതെ പത്രാധിപസുഹൃത്ത്
പ്രസിദ്ധീകരിക്കുകയും ചെയ്‌താല്‍ വായനക്കാര്‍ക്ക് വെളിപാടുണ്ടാകും എന്ന് ഈ കവിതതെളിയിക്കുന്നു. ബ്ലോഗനയില്‍ ബെര്‍ലിതോമസ് ആണ്. സ്ലും ഡോഗ് മില്ല്യണയര്‍ എന്ന സിനിമയുടെവായനയാണ് ബെര്‍ലി നടത്തുന്നത്.
പിണറായി- മദനി രാഷ്ട്രീയ സഖ്യത്തിന്റെ പിന്നാമ്പുറങ്ങള്‍അന്വേഷിക്കുകയാണ് സമകാലികമലയാളം വാരിക. പൊന്നാനി മണ്ഡലത്തിലെ പൊതുസമ്മതഇടതു സ്ഥാനാര്‍ഥിയെ മദനി തീരുമാനിക്കുമ്പോള്‍ കാറ്റില്‍ പറക്കുന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയവിശുധിയാണ്. കാരണം മദനി ആരാണെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ കേരളം തിരിച്ചറിഞ്ഞതാണ്.
മദനിയുമായി പിണറായി വിജയനെന്ത് എന്നതാണ് കേരളീയ സമൂഹം ഇപ്പോള്‍ പരസ്പരംചോദിക്കുന്നത്. ഉത്തരം കിട്ടാന്‍ പോന്നാനിവരെ ഒന്നു പോയാല്‍ മതി.
ജനാധിപത്യ പാര്‍ട്ടികള്‍ പ്രതിപക്ഷ ബഹുമാനം പുലര്‍ത്തുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് കാര്‍ക്ക് പ്രതിപക്ഷ ബഹുമാനം ഇല്ലയെന്ന കെ.വേണുവിന്റെആരോപണത്തിന് മറുപടി പറയുകയാണ്‌ എം.എം.നാരായണന്‍ ദേശാഭിമാനി വാരികയില്‍. മോഡിയുടെ ജനാധിപത്യരീതിയോടു വേണുവിനു ബഹുമാനം തോന്നുന്നത് പ്രതിപക്ഷ ബഹുമാനംകൊണ്ടാണെന്ന് നാരായണന്‍ കളിയാക്കുന്നു.
മമ്മൂട്ടി എന്ന നടന്റെ സിനിമാപ്രവേശം ഓര്‍ക്കുകയാണ് എം.ടി.വാസുദേവന്‍ നായര്‍ ഭാഷാപോഷിണിയില്‍. ചെറുകാടിന്റെ ദേവലോകം സിനിമയാക്കിയപ്പോള്‍ അതില്‍ തൊഴിലാളിനേതാവായത് മഞ്ചേരിയിലെ ജൂനിയര്‍ വക്കീല്‍ മുഹമ്മദ് കുട്ടിയാണ്. അക്കാലത്ത് വിവാഹിതനായമമ്മൂട്ടി തന്റെ നവവധുവിനെ കാണാന്‍ ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ പോയിരുന്നത് എം.ടി. മധുരമായിഓര്‍ക്കുന്നു. മലയാളത്തിലെ സ്ത്രീ പക്ഷ നാടകവേദി എന്ത്? എങ്ങനെ എന്ന ഗൌരവകരമായഅന്വേഷണവും ഇതില്‍ ഉണ്ട്. സ്ത്രീ നാടക പ്രവര്‍ത്തനങ്ങളുടെ എകമുഖം അത് സ്ത്രീ പക്ഷത്തു നിലകൊള്ളുന്നു എന്നതാണ്. അതാണ്‌ അതിന്റെ രാഷ്ട്രീയം. ശ്രീജ കെ.വി.എഴുതിയ കലംകാരിയുടെകഥ എന്നസ്ത്രീപക്ഷ നാടകവും ഈ ലക്കത്തെ സമ്പന്നമാക്കുന്നു.
,

2009, മാർച്ച് 4, ബുധനാഴ്‌ച

സ്ലം ഡോഗിന്റെ രാഷ്ട്രീയം.


ഓസ്കാര്‍ അവാര്‍ഡ് നേടിയ സ്ലം ഡോഗ് മില്ല്യനയര്‍ എന്ന സിനിമയുടെ രാഷ്ട്രീയം വിശകലനം ചെയ്യുന്നുദേശാഭിമാനിവാരിക . കൃത്യവും സൂക്ഷ്മവുമായ നിരീക്ഷണങ്ങള്‍ ദേശാഭിമാനിയില്‍ ഉണ്ണി വിലയാംകോട്എഴുതിയ ലേഖനത്തില്‍ കാണാം. ഇന്ത്യന്‍ ദാരിദ്ര്യത്തെ അതിഭാവുകത്വം കലര്‍ത്തി ലോകത്തിനുമുന്നില്‍ വിളമ്പി. ഈ കഷ്ടപ്പാടുകളെ അനുതാപതോടെയല്ല മറിച്ച് പരിഹാസത്തോടെയാണ് സിനിമപരിചരിച്ചത്. അത് ദേശീയ ഭരണകൂടത്തെ വിമര്‍ശിക്കുന്നത് ജനപക്ഷത്തുനിന്നുകൊണ്ടല്ല,സാമ്രാജ്യത്വ പക്ഷത്തു നിന്നുകൊണ്ടാണ്. കലാകൌമുദിയില്‍ ഓസ്കാര്‍ നേടിയറഹിമാന്‍, റസൂല്‍ എന്നിവരെ അഭിനന്ദിക്കുന്നു ചാരുനിവേദിത. പ്രതിഭയും പ്രയത്നവും കൂടിച്ചേരുന്നുഈ അപൂര്‍വ നേട്ടത്തില്‍. സിനിമയിലെ ശബ്ദമിശ്രണത്തെ പരിചയപ്പെടുത്തുന്ന ലേഖനങ്ങളുംഇതില്‍ ഉണ്ട്. ഒരു ശരാശരി ഇന്ത്യന്‍ സിനിമയുടെ കഥയും ശില്പ ഘടനയുമുള്ള സ്ലം ഡോഗ്എങ്ങനെയാണ് ഓസ്കാര്‍ വിധിനിര്‍ണയക്കാര്‍ക്ക് ഇത്രമേല്‍ പ്രിയപ്പെട്ടതായത്? സമകാലികമലയാളംവാരികയില്‍ എ ചന്ദ്രശേഖരന്‍ വിലയിരുത്തുന്നത് ഈ പ്രശ്നമാണ്. സ്വന്തം നാട്ടില്‍ സിനിമകൊണ്ട്പരമാവധി നേടിയ ഹോളിവൂഡ്‌ എന്തുകൊണ്ടാണ് ഇന്ത്യയിലേക്ക്‌ നോക്കുന്നത്?ഏറ്റവും കൂടുതല്‍സിനിമയുണ്ടാക്കുന്ന രാജ്യമാണ് ഇന്ത്യ.വരുന്ന പത്തുവര്‍ഷത്തിനുള്ളില്‍ ലോകസിനിമയുടെ ശക്തമായവിപണിയായി ഇന്ത്യ മാറും. ആ ഒരു വിപണന സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരം അവാര്‍ഡ് കസര്‍ത്തുകള്‍.
ലോകത്തെ അറവുശാലയാക്കിയ ജോര്‍ജ് ബുഷിന്‌ ഭാരതരത്നം കൊടുക്കണമെന്ന് പറയുന്നകോണ്‍ഗ്രസ് കാരെ കളിയാക്കുന്നു ഐ.വി ദാസ്. ഇതേ തലകുനിക്കല്‍തന്നെയാണ് ആണവക്കരാറിലും നാം കണ്ടത്. പക്ഷെ,ഒരു കോണ്‍ഗ്രസ്സുകാരന്റെ ആത്മവീര്യം സേനാപതി വേണുദല്‍ഹിയിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ കാണിച്ചെന്ന് കലാകൌമുദിയില്‍ വി.ബി.രാജന്‍. എ.ഐ.സി.സി.യിലെ ചായാക്കാര്‍ക്കും തൂപ്പുകാര്‍ക്കും ലോകസഭ സീറ്റ് കൊടുക്കരുതെന്ന് തുറന്നടിച്ചആളാണ് വേണു. അതുകേട്ടു കയ്യടിച്ച സോണിയയും രാഹുലും ഏത് പ്രവര്‍ത്തന പാരമ്പര്യത്തിന്റെപേരിലാണ് നേതൃ സ്ഥാനത്ത് എത്തിയതെന്ന് വേണുതന്നെ പറയണം. ഏതായാലും വേണുവിന്റെഈ പ്രസംഗത്തെ കൂടുതല്‍ പേടിച്ചത് ടോം വടക്കന്‍ ആണത്രേ.
മൂന്നാര്‍ ദൌത്യത്തിന് നേതൃത്വം നല്കിയ കെ . സുരേഷ് കുമാറു മായുള്ളഅഭിമുഖം മാതൃഭുമിയില്‍. മാധ്യമ പ്രവര്‍ത്തകന്‍ പി.കെ.പ്രകാശ് പ്രതിക്കൂട്ടില്‍ ആകുന്നു ഈഅഭിമുഖത്തില്‍. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു ഈ മാധ്യമ പ്രവര്‍ത്തകന്‍ എന്ന് സുരേഷ് കുമാര്‍. ആനന്ദിന്റെ കഥയും മുംസിയുടെ ബ്ലോഗ് പോസ്റ്റും ഈ ലക്കത്തില്‍ തന്നെ.
സമാന്തര മാസികകള്‍ക്കിടയില്‍ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നുബിജോയ്‌ ചന്ദ്രന്‍ എഡിറ്റു ചെയ്യുന്ന തോര്‍ച്ച മാസിക. അഞ്ചു ലക്കം പിന്നിടുമ്പോള്‍ ഈ മാസികക്ക്തീര്‍ച്ചയായും അഭിമാനിക്കാം. വിഭവ സമൃദ്ധമാണ് പുതിയ ലക്കവും. പി.എം.ഷുക്കൂര്‍ കൈകാര്യംചെയ്യുന്ന വായനക്കാരന്‍ ജീവിച്ചിരിക്കുന്നു എന്ന പംക്തി നിരീക്ഷണങ്ങള്‍ കൊണ്ടുംസത്യസന്ധതകൊണ്ടും ശ്രദ്ധേയമാകുന്നു.

2009, ഫെബ്രുവരി 25, ബുധനാഴ്‌ച

കെ.ഇ .എന്‍,വി.എസ്, സ്ലംഡോഗ് മില്ല്യണയര്‍ , നാന്‍ കടവുള്‍, യു.കെ .കുമാരന്‍, പി .ഗോവിന്ദപ്പിള്ള,പോങ്ങുമ്മൂടന്‍.


ബാല സംവിധാനം ചെയ്ത നാന്‍ കടവുള്‍ , ഓസ്കാര്‍ നേടിയ സ്ലം ഡോഗ് മില്ല്യണയര്‍ എന്നസിനിമയേക്കാള്‍ പലമടങ്ങ്‌ മികച്ച ചിത്രമാണെന്ന് ചാരുനിവേദിത കലാകൌമുദിയില്‍. ബാലയുടെപതിവു രീതിയില്‍ നിന്നു വേറിട്ടുനില്‍ക്കുന്നു ഈ സിനിമ. നായകനോടൊപ്പം തന്നെ മറ്റുകഥാപാത്രങ്ങളും തലയുയര്‍ത്തി നില്ക്കുന്നു. ഇന്ത്യന്‍ ചേരികളെയുംമുഖ്യ ധാരയില്‍ നിന്നു ബഹിഷ്ക്രിതരായദരിദ്ര സമൂഹത്തെയും ആരാജകമായിത്തന്നെ ഈ സിനിമ പകര്‍ത്തിയിരിക്കുന്നു. ജീവിതം നരകമായിമാറുന്ന അവസ്ഥ. മില്ലനയര്‍ മുബ്ബൈയിലെ ചേരി കാണിച്ചു ഇതാണ് ഭാരതം എന്ന് വിദേശികളെതെറ്റിധരിപ്പിക്കുമ്പോള്‍ കടവുള്‍ അങ്ങനെ ചെയ്യുന്നില്ല എന്നത് ശ്രദ്ധേയം. ആഗോളികരണകാലത്തെസിനിമ,വിശിഷ്യ ഹോളിവുഡ് സിനിമ വംശീയ സാംസ്കാരിക വൈവിധ്യങ്ങളുമായിപോരുത്തപ്പെടലിന്റെ പാതയിലാണെന്ന് കെ. ഗോപിനാഥന്‍ മാതൃഭൂമിയില്‍. ബാരക് ഒബാമപ്രസിഡണ്ട്‌ ആകുന്നതും എ.ആര്‍.റഹിമാന്‍ ഓസ്കാര്‍ നേടുന്നതും അതുകൊണ്ടുതന്നെ ആകസ്മികമല്ല.
വി.എസ്. എന്തുകൊണ്ട് രാജി വക്കുന്നില്ല എന്നതിനെ സൂക്ഷ്മമായി വായിക്കുന്നു ബാബു ഭരദ്വാജ് .(മാതൃഭൂമി )അധികാരവുമായി രാജിയായി എന്ന് അതിനെ ഭാഷാന്തരംചെയ്യേണ്ടതില്ല. പാര്‍ട്ടിക്കുള്ളിലെയും പുറത്തെയും ശത്രുക്കള്‍ വി.എസിന്റെ രാജി ആഗ്രഹിക്കുന്നു. അഭ്യുദയകാംക്ഷികളും .പക്ഷെ, പാര്‍ട്ടിയെയും ഭരണത്തെയും ഒരുപറ്റം അഴിമതിക്കാരെ ഏല്‍പ്പിക്കാന്‍അദ്ദേഹം തയ്യാറല്ല.അതായത് രാജി വക്കാതിരിക്കുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. വി.എസിനെമന്ദബുദ്ധി എന്ന് ആക്ഷേപിച്ച കെ.ഇ .എന്‍ പ്രധാന കഥാപാത്രമായി വരികയാണ് കുരങ്ങന്റെമാനിഫെസ്റോ അഥവാ കെ.ഇ എന്‍ വഴക്കങ്ങള്‍ എന്ന സി.അനൂപിന്റെ കഥയില്‍. (കലാകൌമുദി)
കല(ഥ)യുടെ രസതന്ത്രം അനുഭവപ്പെടുന്നില്ലെങ്കില്‍ക്കൂടി ഇതൊരു മികച്ച ആക്ഷേപ ഹാസ്യരചനയാണ്. ഈ രസതന്ത്രം നമ്മെ അനുഭവിപ്പിക്കുന്ന കഥയാണ്‌ മാധ്യമത്തില്‍ യു.കെ കുമാരന്‍എഴുതിയ തീവണ്ടിപ്പൂതം.
ദേശാഭിമാനി വാരികയില്‍ പി. ഗോവിന്ദപ്പിള്ള മനസ്സുതുറന്നു സംസാരിക്കുന്നുഈ ലക്കത്തില്‍ തന്റെ ബാല്യാനുഭവങ്ങളും രാഷ്ട്രീയത്തെ സ്വാധീനിച്ചഘടകങ്ങളുമാണ്.സി.പി.എമ്മിനെയും ക്നാനായ സഭയെയും അലട്ടുന്ന ദുര്‍ഭൂതമാണ്‌ സി.ബി.ഐ എന്ന്ജി എസ് സമകാലികമലയാളം വാരികയില്‍ സി.ബി.ഐ യോടുള്ള ഇവയുടെ സമീപനം വിശകലനംചെയ്‌താല്‍ ഇതു വ്യക്തമാകും. മാതൃഭൂമിയുടെ ബ്ലോഗനയില്‍ ഇത്തവണ പോങ്ങമ്മുടന്റെ പോസ്റ്റ് ആണ്.കുറുമാന്‍ ആണ് ഇതിലെ നായകന്‍. വായനാസുഖം തരുന്ന രചന.
.

2009, ഫെബ്രുവരി 18, ബുധനാഴ്‌ച

ചാള്‍സ് ഡാര്‍വിനെ ദൈവം പേടിക്കുന്നതെന്തിന്...?


ചാള്‍സ് ഡാര്‍വിന്റെ പരിണാമവാദം സകല എതിര്‍പ്പുകളെയും അതിജീവിച്ച് ഒന്നര നൂറ്റാണ്ടു പിന്നിടുന്നുഎന്നത് ശാസ്ത്ര കുതുകികളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. പരിണാമവാദം ദൈവത്തിന്റെസ്വതത്തെ ചോദ്യം ചെയ്യും
എന്ന് ഭയക്കുന്ന മതവാദി (മിതവാദികളല്ല) സമൂഹത്തിന്റെ അയുക്തികപ്രചാരണ തന്ത്രങ്ങളെ മറികടക്കുക എന്നത് നിസ്സാരകാര്യമല്ല. ഈ അതിജീവനത്തിന്റെ സന്തോഷംപങ്കിടുന്നതോടോപ്പം പരിണാമവാദം സമഗ്രവും സൂക്ഷ്മവുമായി വിശകലനം ചെയ്യുകയാണ് ജീവന്‍ജോബ് തോമസ് മാതൃഭൂമിയില്‍. മനുഷ്യ കേന്ദ്രിതപ്രപഞ്ചം എന്ന വിശ്വാസത്തില്‍നിന്നുജീവലോകത്തിലെ ഒരു കണ്ണി മാത്രമാണ് മനുഷ്യന്‍ എന്ന് ഉറപ്പിക്കുന്നു പരിണാമവാദം. വിശ്വാസത്തിന്റെ നിരാസമാണ് യുക്തി. അതുകൊണ്ട് ദൈവവും ചിലപ്പോള്‍ ഡാര്‍വിനെ പേടിക്കും. ഡാര്‍വിന്റെ ജീവജാതികളുടെ ഉദ്ത്ഭവം എന്ന അര നൂറ്റാണ്ട് പിന്നിടുന്ന പുസ്തകത്തെവായിക്കുകയാണ് എന്‍.ഇ.സുധീര്‍ സമകാലിക മലയാളം വാരികയില്‍. ദൈവചിന്തയെ വിറപ്പിച്ചപുസ്തകമാണിത്.
ഭരതന്‍ സംവിധാനം ചയ്ത
ചിലമ്പ് എന്ന സിനിമ തന്നില്‍നിന്ന് തട്ടിയെടുത്തതാണെന്ന് ജോണ്‍ പോള്‍മാതൃഭൂമിയില്‍. തന്റെ രചനയില്‍ പി .എന്‍.മേനോന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച ആ സിനിമഭരതന്‍ എങ്ങനെ സ്വന്തമാക്കി? ജോണ്‍ പോള്‍ തുറന്നെഴുതുമ്പോള്‍ നാം അതിശയിക്കേണ്ടതില്ല. കാരണം സിനിമാലോകം എന്നും അങ്ങനെയാണല്ലോ.
ലാവലിന്‍ഇടപാടില്‍ പിണറായി വിജയനെതിരെയുള്ള സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട്സമകാലിക മലയാളം പ്രസിദ്ധീകരിച്ചിരിക്കുന്നു. തെളിവുകള്‍ വാചാലമാണ്‌ എന്നതുകൊണ്ടുതന്നെനവകേരള യാത്ര കൊണ്ടും പോളിറ്റ് ബ്യുറോ എന്ന ഉമ്മാക്കികൊണ്ടും ഇതിനെ പ്രധിരോധിക്കാന്‍വ്യക്തി എന്ന പാര്‍ട്ടി കുറച്ചു പ്രയാസപ്പെടും. ഈ കേസിന്റെ പിന്നാമ്പുറങ്ങള്‍ അന്വേഷിക്കുകയാണ് വി.പി വാസുദേവന്‍ മാധ്യമം വാരികയില്‍. നൂറു കോടി രു‌പക്ക് ഭെല്‍ എസ്ടിമാറ്റ്‌ തയ്യാറാക്കിയ ഒരുപദ്ധതിയുടെ അറ്റകുറ്റപണികള്‍ക്ക് ബാലാനന്ദന്‍ ശുപാര്‍ശകളെ കാറ്റില്‍
പരത്തി മുന്നൂറ്റി എഴുപത്തിനാലര കോടി രൂപയ്ക്കു ലാവലിന് കരാര്‍ നല്കി കോടികള്‍ തുലച്ച ഒരാള്‍ നടത്തുന്ന നവകേരളയാത്രഎങ്ങനെ അശ്ലീലമാകാതിരിക്കും?പക്ഷെ ഈ യാത്ര അടുത്ത കാലത്തു കേരളം കണ്ട വലിയ ബഹുജന വിദ്യാഭ്യാസ പരിപാടിയാണെന്ന് കെ.ടി. കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനിയില്‍.
കന്യാസ്ത്രീകള്‍ക്കിടയിലെ ഭക്തിയും കാമവും കടന്നുവരുന്നു സിസ്റ്റര്‍ ജെസ്മിയുടെ ആത്മ കഥാഭാഗത്തില്‍. ഈ കാമം
പ്രത്യേക സ്നേഹം എന്നാണ് അറിയപ്പെടുക. സിസ്റ്റര്‍ വിമി സ്വവര്‍ഗ രതിയില്‍തല്പരയായിരിന്നുവത്രേ. (പച്ചക്കുതിര മാസിക) പോലീസും അധികാരവും മാധ്യമ പ്രവര്‍ത്തകരുംചേര്‍ന്ന് റഷീദ എന്ന പാവംസ്ത്രീയില്‍ മോഷണക്കുറ്റം ആരോപിച്ചു വേട്ടയാടിയ കഥയാണ്‌പച്ചക്കുതിരയുടെ കവര്‍ സ്റ്റോറി. പോലിസ് ആര്‍ക്കുവേണ്ടി എന്ന ആ പഴയ ചോദ്യംചോദിക്കാതിരിക്കുകയാണ് നല്ലത്. സിനിമാനടന്‍ സത്യനുമായുള്ള ബന്ധം ഓര്‍ക്കുകയാണ്എം.ടി.വാസുദേവന്‍ നായര്‍ ഭാഷാപോഷിണിയില്‍. നസീറും സത്യനും തമ്മില്‍ പിണക്കമൊന്നുംഇല്ലാഞ്ഞിട്ടും അത്തരം കഥകള്‍ പ്രചരിച്ചിരുന്നു.എം.ജി. ബാബുവിന്റെ ദുര്‍ബലമായ കഥയും എ.യുപ്രവീണിന്റെ അതിശക്തമായ നാടകവും പുതിയ ഭാഷാപോഷിണിയില്‍ ഉണ്ട്.

2009, ഫെബ്രുവരി 11, ബുധനാഴ്‌ച

മാവോയുടെ മുന്നറിയിപ്പുകള്‍ (വിട്ടുവീഴ്ചാ മനോഭാവത്തിനെതിരെ )


''
വിട്ടുവീഴ്ചാമനോഭാവം പ്രത്യയശാത്രസമരത്തെ നിരാകരിച്ച് തത്വദീക്ഷയില്ലാത്ത സമാധാനത്തിനുവേണ്ടി നിലകൊള്ളുന്നു. അതുവഴി ജീര്‍ണിച്ച ,ഭൌതിക താല്പര്യം മാത്രമുള്ള മനോഭാവത്തിനു ജന്മം നല്കുന്നു. അത് പാര്‍ട്ടിയിലെയും വിപ്ലവസംഘടനയിലെയും ചില വ്യക്തികളിലും ഘടകങ്ങളിലും ജീര്‍ണതക്ക് കാരണമാകുന്നു. "ഏഴ് നൂറ്റാണ്ട് മുന്‍പ് മാവോ നല്കിയ മുന്നറിയിപ്പ് പ്രകാശ് കാരാട്ട് കണക്കിലെടുക്കുമോയെന്നു ചോദിക്കുന്നു .വി.ബാബു സമകാലികമലയാളം വാരികയില്‍ .ലാവ്‌ലിന്‍ കേസില്‍ സി.ബി.. പ്രതിപ്പട്ടികയില്‍ ഉള്ള പിണറായി വിജയനെ സംരക്ഷിക്കാന്‍ കാരാട്ട് കാണിക്കുന്ന അമിത താല്പര്യത്തെ വിമര്‍ശിക്കുകയും വിശകലനം ചെയ്യുകയാണ് ബാബു. വ്യക്തി താല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന കാരാട്ട് ,മാവോയുടെ മുന്നറിയിപ്പ് ചെവിക്കൊണ്ടില്ലെങ്കില്‍ മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ പതനത്തിനു സാക്ഷ്യം വഹിക്കേണ്ടിവരും. വാരികയുടെ മുഖപ്രസംഗവും ഇതേ വിഷയം തന്നെയാണ്. "പൊയ്മുഖം അഴിഞ്ഞു വീഴുന്നു"എന്നപേരില്‍. പിക്കാസോയുടെയും ദാലിയുടെയും ഉന്മാദം നിറഞ്ഞ (പ്രണയ)ജീവിതത്തെക്കുറിച്ച് എം.പി.രാധാകൃഷ്ണന്‍ എഴുതുന്നു. .എന്‍.വി.കുറുപ്പിന്റെ മനോഹരമായ കവിത "അര്‍ദ്ധവിരാമങ്ങള്‍" ലക്കത്തില്‍ത്തന്നെ.
വിമോചനസമരത്തെ അനുകൂലിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി മാതൃഭൂമിയില്‍. കേരളത്തെ മോചിപ്പിച്ച സമരം എന്നപേരില്‍ എഴുതിയിരിക്കുന്ന ഗീര്‍വാണങ്ങള്‍ വായിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ പോലും അറിയാതെ ഉറക്കെത്തന്നെ ചിരിച്ചുപോകും. കേരളീയസമൂഹത്തെ ജാതീയ വര്‍ഗീയ ആലയില്‍ തളച്ചിട്ട സമരത്തെ ഇപ്പോഴും അനുകൂലിക്കുകയും ലോകത്തുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ചകളുടെ നാന്ദിയായിരുന്നു സമരമെന്നൊക്കെ ആവേശം മൂത്ത് എഴുതാന്‍ കൊള്ളാം. പക്ഷെ, അതുവായിച്ചിട്ട് .കെ.ആന്റണി പോലും തലകുലുക്കില്ല. പക്ഷെ ,പുതിയ ആഴ്ച്ചപ്പതിപ്പിനെ മനോഹരമാക്കുന്നത് മനോജ് ജാതവേദര്‍
എഴുതിയ "വറുതി"എന്ന കഥയാണ്. അധികാരം അശ്ലീലമാണെന്ന് കഥ ഉറക്കെപ്പറയുന്നു.അധികാരം വാടകക്കെടുക്കുന്ന തലച്ചോറുകള്‍ (പ്രത്യേകിച്ചും പത്രപ്രവര്‍ത്തകര്‍,ബുദ്ധിജീവികള്‍ ) പൊതുജനത്തെ വഞ്ചിച്ച് അധികാരത്തിന്റെ അമേധ്യം ഭുജിക്കുന്നു.
വര്‍ത്തമാനകാലത്തെ പ്രതിഫലിപ്പിക്കുന്ന കഥ. സുഭാഷ് ചന്ദ്രന്‍ തന്റെ പുസ്തകമായി തെരഞ്ഞെടുത്തിരിക്കുന്നത് കരമസോവ് സഹോദരന്മാരെയാണ്. പുസ്തകം തന്നെ ഒരു ബാധപോലെ പിന്തുടരുന്നുവെന്നു ലേഖകന്‍. ഇത്തവണ ബ്ലോഗനയില്‍ ജോസഫ് ആന്റണിയാണ്.
മാധ്യമത്തില്‍ ബഷീറിന്റെ ഭര്‍ എന്ന കഥയെ പുനര്‍വായിക്കുന്നു പി.രാജഗോപാലന്‍. ഭര്‍ എന്ന അധോവായുവിന്റെ (കഥാനായികയില്‍നിന്നു)ശബ്ദം കാല്പനികതയെ അടിച്ചുടക്കുമ്പോള്‍തന്നെ കാലാന്തരത്തില്‍ കാല്പനികതാ സൂചകം ആയിത്തീരുന്നു. ടി.വി.ചന്ദ്രന്റെ പുതിയ ചലച്ചിത്രമായ ഭൂമിമലയാളത്തിന്റെ ദൃശ്യാനുഭവം പങ്കുവക്കുന്നു വി.കെ.ജോസഫ്.

2009, ഫെബ്രുവരി 5, വ്യാഴാഴ്‌ച

വ്യക്തിയും പ്രസ്ഥാനവും :പ്രത്യയശാസ്ത്രത്തിന്റെ മലക്കം മറിച്ചിലുകള്‍.


ലാവ് ലിന്‍ ഇടപാടില്‍ സി. ബി. പ്രതിപ്പട്ടികയില്‍ സ്ഥാനം പിടിച്ച പിണറായി വിജയനെസംരക്ഷിക്കാന്‍ പാര്‍ട്ടി നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തെളിവുകള്‍പിണറായിക്ക് എതിരാണെന്നും പി .വിശ്വനാഥന്‍തമ്പി സമകാലിക മലയാളം വാരികയില്‍. ബാലാനന്ദന്‍ കമ്മിഷന്‍ ശുപാര്‍ശകളുടെ പ്രസക്ത ഭാഗങ്ങളും സാമ്പത്തിക ഇടപാടുകളുടെവിവരങ്ങളും വിശദമായിത്തന്നെ റിപ്പോര്‍ട്ടില്‍ ഉണ്ട്.കണ്ണികള്‍ പൊട്ടാത്ത തെളിവുകള്‍ശേഖരിക്കാന്‍ സി.ബി..ക്ക് കഴിഞ്ഞു എന്ന് ജി.എസ് .എഴുതുന്നു. അന്വേഷണം വേഗത്തില്‍പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് സി.ബി..യുടെ വിജയമാണ്. പക്ഷെ, വാദങ്ങളെപ്രതിരോധിക്കുകയും പാര്‍ട്ടിക്കെതിരെയുള്ള ഇത്തരം കുതന്ത്രങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നുംപി.ജയരാജന്‍ ദേശാഭിമാനി വാരികയില്‍. നാലാം ലോക വാദം, .ഡി.ബി.ലോണ്‍ തുടങ്ങി ശ്രേണിയില്‍ അവസാനത്തെ ആണ് ഇതെന്ന് ജയരാജന്‍. അങ്ങനെയൊന്നും തളരുന്ന പാര്‍ട്ടിയല്ലസി.പി.എം. സംഗതി ശരിതന്നെ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അച്ചുതാനന്ദന്റെ പ്രഭാവംകൊണ്ടു പാര്‍ട്ടി വിജയിച്ചപ്പോള്‍ വ്യക്തിയല്ല ,പ്രസ്ഥാനമാണ് വലുതെന്നു പറഞ്ഞവര്‍ ഇപ്പോള്‍ആരോപണവിധേയനായ ഒരാളെ സംരക്ഷിക്കാന്‍ പെടുന്ന പാടിനെയും മലക്കം മറിചിലുകളെയുംഅശ്ലീലം എന്നല്ലേ വിളിക്കേണ്ടത്.....?
പാലക്കാട് ജില്ലയിലെ മുങ്കില്‍മടയില്‍ നിലനില്ക്കുന്ന അയിത്ത ആചാരത്തെ കുറിച്ചു കെ .രാജന്‍. ഇത്തരം ഒരിടം കേരളത്തില്‍
തന്നെയാണ് എന്ന തിരിച്ചറിവ് നമ്മെ ഞെട്ടിക്കും. (സമകാലികമലയാളം)
മൂന്നാര്‍ ദൌത്യത്തിന്റെ പരാജയ കാരണവും അതിന് പിന്നിലെ ചരടുവലികളേയും കുറിച്ചു പി.കെ. പ്രകാശ് മാതൃഭുമിയില്‍. ദൌത്യം പരാജയപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നും ടാറ്റാ എങ്ങനെയാണ്അദ്ദേഹത്തിന് പ്രിയപ്പെട്ടതായെന്നും പ്രകാശ് വിശദമാക്കുന്നു. വായനക്കാര്‍ക്ക് അങ്ങനെ ഒരുഇഷ്ടവിഭവം കൂടി ലഭിക്കുന്നു. വി.എസിനെ അടിക്കാന്‍ കിട്ടുന്ന വടി വെറുതെ കളയേണ്ടല്ലോ. പുതിയസമാന്തര സിനിമ സംവിധായകരെ മമ്മൂട്ടിയും ലാലും അവഗണിക്കുന്നുയെന്നു
ഡോ.ബിജു. തികച്ചും ബാലിശവും ഉപരിപ്ലവവുമാണ് ലേഖനം. ഇതേ ഗണത്തില്‍പെടുത്താവുന്നമാതൃഭൂമിയുടെ പന്ത്രണ്ടു പേജുകള്‍ പാഴാക്കുന്ന ലേഖനമാണ് കെ.പി.നിര്‍മല്‍ കുമാറിന്റെ "ഒരുഇതിഹാസത്തിന്റെ ദീപശാഖകള്‍".
ഖസാക്കിന്റെ ഇതിഹാസത്തിലെ സംഭവ കഥാപാത്രവിശദീകരണമാണ് വൃഥാ വ്യായാമം. വായനക്കാര്‍ കഴുതകളല്ല എന്ന പ്രാഥമികമായ തിരിച്ചറിവുള്ളഒരാള്‍ തീര്‍ച്ചയായും ഇങ്ങനെ എഴുതുകയില്ല.