2009, ഫെബ്രുവരി 11, ബുധനാഴ്‌ച

മാവോയുടെ മുന്നറിയിപ്പുകള്‍ (വിട്ടുവീഴ്ചാ മനോഭാവത്തിനെതിരെ )


''
വിട്ടുവീഴ്ചാമനോഭാവം പ്രത്യയശാത്രസമരത്തെ നിരാകരിച്ച് തത്വദീക്ഷയില്ലാത്ത സമാധാനത്തിനുവേണ്ടി നിലകൊള്ളുന്നു. അതുവഴി ജീര്‍ണിച്ച ,ഭൌതിക താല്പര്യം മാത്രമുള്ള മനോഭാവത്തിനു ജന്മം നല്കുന്നു. അത് പാര്‍ട്ടിയിലെയും വിപ്ലവസംഘടനയിലെയും ചില വ്യക്തികളിലും ഘടകങ്ങളിലും ജീര്‍ണതക്ക് കാരണമാകുന്നു. "ഏഴ് നൂറ്റാണ്ട് മുന്‍പ് മാവോ നല്കിയ മുന്നറിയിപ്പ് പ്രകാശ് കാരാട്ട് കണക്കിലെടുക്കുമോയെന്നു ചോദിക്കുന്നു .വി.ബാബു സമകാലികമലയാളം വാരികയില്‍ .ലാവ്‌ലിന്‍ കേസില്‍ സി.ബി.. പ്രതിപ്പട്ടികയില്‍ ഉള്ള പിണറായി വിജയനെ സംരക്ഷിക്കാന്‍ കാരാട്ട് കാണിക്കുന്ന അമിത താല്പര്യത്തെ വിമര്‍ശിക്കുകയും വിശകലനം ചെയ്യുകയാണ് ബാബു. വ്യക്തി താല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന കാരാട്ട് ,മാവോയുടെ മുന്നറിയിപ്പ് ചെവിക്കൊണ്ടില്ലെങ്കില്‍ മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ പതനത്തിനു സാക്ഷ്യം വഹിക്കേണ്ടിവരും. വാരികയുടെ മുഖപ്രസംഗവും ഇതേ വിഷയം തന്നെയാണ്. "പൊയ്മുഖം അഴിഞ്ഞു വീഴുന്നു"എന്നപേരില്‍. പിക്കാസോയുടെയും ദാലിയുടെയും ഉന്മാദം നിറഞ്ഞ (പ്രണയ)ജീവിതത്തെക്കുറിച്ച് എം.പി.രാധാകൃഷ്ണന്‍ എഴുതുന്നു. .എന്‍.വി.കുറുപ്പിന്റെ മനോഹരമായ കവിത "അര്‍ദ്ധവിരാമങ്ങള്‍" ലക്കത്തില്‍ത്തന്നെ.
വിമോചനസമരത്തെ അനുകൂലിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി മാതൃഭൂമിയില്‍. കേരളത്തെ മോചിപ്പിച്ച സമരം എന്നപേരില്‍ എഴുതിയിരിക്കുന്ന ഗീര്‍വാണങ്ങള്‍ വായിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ പോലും അറിയാതെ ഉറക്കെത്തന്നെ ചിരിച്ചുപോകും. കേരളീയസമൂഹത്തെ ജാതീയ വര്‍ഗീയ ആലയില്‍ തളച്ചിട്ട സമരത്തെ ഇപ്പോഴും അനുകൂലിക്കുകയും ലോകത്തുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ചകളുടെ നാന്ദിയായിരുന്നു സമരമെന്നൊക്കെ ആവേശം മൂത്ത് എഴുതാന്‍ കൊള്ളാം. പക്ഷെ, അതുവായിച്ചിട്ട് .കെ.ആന്റണി പോലും തലകുലുക്കില്ല. പക്ഷെ ,പുതിയ ആഴ്ച്ചപ്പതിപ്പിനെ മനോഹരമാക്കുന്നത് മനോജ് ജാതവേദര്‍
എഴുതിയ "വറുതി"എന്ന കഥയാണ്. അധികാരം അശ്ലീലമാണെന്ന് കഥ ഉറക്കെപ്പറയുന്നു.അധികാരം വാടകക്കെടുക്കുന്ന തലച്ചോറുകള്‍ (പ്രത്യേകിച്ചും പത്രപ്രവര്‍ത്തകര്‍,ബുദ്ധിജീവികള്‍ ) പൊതുജനത്തെ വഞ്ചിച്ച് അധികാരത്തിന്റെ അമേധ്യം ഭുജിക്കുന്നു.
വര്‍ത്തമാനകാലത്തെ പ്രതിഫലിപ്പിക്കുന്ന കഥ. സുഭാഷ് ചന്ദ്രന്‍ തന്റെ പുസ്തകമായി തെരഞ്ഞെടുത്തിരിക്കുന്നത് കരമസോവ് സഹോദരന്മാരെയാണ്. പുസ്തകം തന്നെ ഒരു ബാധപോലെ പിന്തുടരുന്നുവെന്നു ലേഖകന്‍. ഇത്തവണ ബ്ലോഗനയില്‍ ജോസഫ് ആന്റണിയാണ്.
മാധ്യമത്തില്‍ ബഷീറിന്റെ ഭര്‍ എന്ന കഥയെ പുനര്‍വായിക്കുന്നു പി.രാജഗോപാലന്‍. ഭര്‍ എന്ന അധോവായുവിന്റെ (കഥാനായികയില്‍നിന്നു)ശബ്ദം കാല്പനികതയെ അടിച്ചുടക്കുമ്പോള്‍തന്നെ കാലാന്തരത്തില്‍ കാല്പനികതാ സൂചകം ആയിത്തീരുന്നു. ടി.വി.ചന്ദ്രന്റെ പുതിയ ചലച്ചിത്രമായ ഭൂമിമലയാളത്തിന്റെ ദൃശ്യാനുഭവം പങ്കുവക്കുന്നു വി.കെ.ജോസഫ്.

2 അഭിപ്രായങ്ങൾ: