2009, മാർച്ച് 11, ബുധനാഴ്‌ച

മെഴുകുവണ്ടിയായി അവള്‍ മരണപാളത്തിലേക്ക് നടന്നുകയറി.


ആത്മഹത്യ ചെയ്ത കവി ഷൈന തന്റെ ഡയറിയില്‍ കുറിച്ചുവച്ചിരുന്ന കവിതകളിലുടെ,ആകവിതകള്‍ തന്നെ ആത്മഹത്യാ കുറിപ്പുകള്‍ ആകുന്ന ഭാവപരിസരത്തിലുടെ ഒരു യാത്ര നടത്തുകയാണ് മനില. സി.മോഹന്‍ മാതൃഭൂമി വാരികയില്‍. മരണത്തെ പ്രണയിച്ച കവി. അവരുടെ കവിതകളില്‍, സൌഹൃദക്കുറിപ്പുകളില്‍,ഫോണ്‍ വിളികളില്‍ നിറഞ്ഞുനില്‍ക്കുന്ന മരണം. ആ മരണത്തെ മരണകാരണത്തെ അന്വേഷിക്കുകയാണ് മനില. ഒറ്റപ്പാലം എന്‍.എന്‍.എസ് കോളേജില്‍ പഠിക്കുമ്പോള്‍ ഷൈന കുറിച്ചുവച്ച കവിതകളില്‍ അവരുടെ ശ്ലഥ ജീവിതത്തിന്റെ നാള്‍വഴി ചരിത്രമുണ്ട്. പ്രക്ഷുബ്ധ മനസ്സുണ്ട്. ആത്മഹത്യ എന്നത് ഒരു കവിയുടെ കവിതകളെ ഒരിക്കലുംമഹത്വവല്ക്കരിക്കുന്നില്ല. എന്നാല്‍ ആ കവിതകള്‍ വായനക്കാരെ ഉലക്കുമെങ്കില്‍ ,(ഈ കവിതകള്‍തീര്‍ച്ചയായും അങ്ങനെയാണ് ) ശ്രമം പാഴായിപ്പോകുന്നില്ല. അവരുടെ കവിതകളും മാതൃഭൂമിപ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടെ കെ ആര്‍ ടോണിയുടെ "വെളിപാട്" എന്ന ചവറുകവിതയും.വെളിപാടുംപ്രതിഭയും ഇല്ലാതെ കവിതയെഴുതുകയും അത് യാതൊരു തത്ത്വദീക്ഷയുമില്ലാതെ പത്രാധിപസുഹൃത്ത്
പ്രസിദ്ധീകരിക്കുകയും ചെയ്‌താല്‍ വായനക്കാര്‍ക്ക് വെളിപാടുണ്ടാകും എന്ന് ഈ കവിതതെളിയിക്കുന്നു. ബ്ലോഗനയില്‍ ബെര്‍ലിതോമസ് ആണ്. സ്ലും ഡോഗ് മില്ല്യണയര്‍ എന്ന സിനിമയുടെവായനയാണ് ബെര്‍ലി നടത്തുന്നത്.
പിണറായി- മദനി രാഷ്ട്രീയ സഖ്യത്തിന്റെ പിന്നാമ്പുറങ്ങള്‍അന്വേഷിക്കുകയാണ് സമകാലികമലയാളം വാരിക. പൊന്നാനി മണ്ഡലത്തിലെ പൊതുസമ്മതഇടതു സ്ഥാനാര്‍ഥിയെ മദനി തീരുമാനിക്കുമ്പോള്‍ കാറ്റില്‍ പറക്കുന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയവിശുധിയാണ്. കാരണം മദനി ആരാണെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ കേരളം തിരിച്ചറിഞ്ഞതാണ്.
മദനിയുമായി പിണറായി വിജയനെന്ത് എന്നതാണ് കേരളീയ സമൂഹം ഇപ്പോള്‍ പരസ്പരംചോദിക്കുന്നത്. ഉത്തരം കിട്ടാന്‍ പോന്നാനിവരെ ഒന്നു പോയാല്‍ മതി.
ജനാധിപത്യ പാര്‍ട്ടികള്‍ പ്രതിപക്ഷ ബഹുമാനം പുലര്‍ത്തുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് കാര്‍ക്ക് പ്രതിപക്ഷ ബഹുമാനം ഇല്ലയെന്ന കെ.വേണുവിന്റെആരോപണത്തിന് മറുപടി പറയുകയാണ്‌ എം.എം.നാരായണന്‍ ദേശാഭിമാനി വാരികയില്‍. മോഡിയുടെ ജനാധിപത്യരീതിയോടു വേണുവിനു ബഹുമാനം തോന്നുന്നത് പ്രതിപക്ഷ ബഹുമാനംകൊണ്ടാണെന്ന് നാരായണന്‍ കളിയാക്കുന്നു.
മമ്മൂട്ടി എന്ന നടന്റെ സിനിമാപ്രവേശം ഓര്‍ക്കുകയാണ് എം.ടി.വാസുദേവന്‍ നായര്‍ ഭാഷാപോഷിണിയില്‍. ചെറുകാടിന്റെ ദേവലോകം സിനിമയാക്കിയപ്പോള്‍ അതില്‍ തൊഴിലാളിനേതാവായത് മഞ്ചേരിയിലെ ജൂനിയര്‍ വക്കീല്‍ മുഹമ്മദ് കുട്ടിയാണ്. അക്കാലത്ത് വിവാഹിതനായമമ്മൂട്ടി തന്റെ നവവധുവിനെ കാണാന്‍ ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ പോയിരുന്നത് എം.ടി. മധുരമായിഓര്‍ക്കുന്നു. മലയാളത്തിലെ സ്ത്രീ പക്ഷ നാടകവേദി എന്ത്? എങ്ങനെ എന്ന ഗൌരവകരമായഅന്വേഷണവും ഇതില്‍ ഉണ്ട്. സ്ത്രീ നാടക പ്രവര്‍ത്തനങ്ങളുടെ എകമുഖം അത് സ്ത്രീ പക്ഷത്തു നിലകൊള്ളുന്നു എന്നതാണ്. അതാണ്‌ അതിന്റെ രാഷ്ട്രീയം. ശ്രീജ കെ.വി.എഴുതിയ കലംകാരിയുടെകഥ എന്നസ്ത്രീപക്ഷ നാടകവും ഈ ലക്കത്തെ സമ്പന്നമാക്കുന്നു.
,

2 അഭിപ്രായങ്ങൾ:

  1. കൊള്ളാം എല്ലാ ചേര്വകളും വന്നിട്ടുണ്ടു

    മനോഹരമായിരിക്കുന്നു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. മതൃഭൂമി വാരിക വായിച്ചു തീര്‍ന്ന അനുഭവം.നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ