2009, മാർച്ച് 25, ബുധനാഴ്‌ച

അട്ടിമറിയുടെ സൌന്ദര്യശാസ്ത്രം അഥവാ മൂന്നാര്‍ ദൌത്യത്തിന്റെ പരിസമാപ്തി.


മൂന്നാര്‍ ദൌത്യം അട്ടിമറിച്ചത് ആരാണ്?സുരേഷ് കുമാര്‍ ഐ. എ .എസിന് ഈ അട്ടിമറിയില്‍പങ്കുണ്ടോ?എന്തുകൊണ്ടാണ് പ്രസ്തുത ദൌത്യം സുരേഷ് കുമാറില്‍ നിന്ന് മുഖ്യമന്ത്രിഎടുത്തുമാറ്റിയത്?മലയാളികള്‍ പരസ്പരം ചോദിക്കുകയും ഉത്തരം കിട്ടാതിരിക്കയും ചെയ്ത ഈചോദ്യത്തിന്റെ ഉത്തരം നമുക്കു തരുന്നു പി.കെ.പ്രകാശ് മാതൃഭൂമി വാരികയില്‍. സുരേഷ് കുമാറും പി.കെ.പ്രകാശും തമ്മില്‍ തുടങ്ങിയ ഒരു വാദ പ്രതിവാദത്തില്‍ രണ്ടുപേരും പരസ്പരം ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ലക്കത്തില്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധംപി.കെ.പ്രകാശ് പറയുന്നു ദൌത്യം അട്ടിമറിച്ചത് സുരേഷ് കുമാര്‍ ആണെന്ന്. പെട്ടെന്ന് വിശ്വസിക്കാന്‍കഴിയാത്ത ഈ ആരോപണം തെളിയിക്കാന്‍ അദ്ദേഹം കൃത്യവും സൂക്ഷ്മവുമായ തെളിവുകള്‍ഹാജരാക്കുന്നു. ടാറ്റ അടക്കമുള്ള വന്‍കിടക്കാരെ സംരക്ഷിക്കാനായിരുന്നു സുരേഷ് കുമാറിന് താത്പര്യംഎന്നും ഇതിനായി അദ്ദേഹം ടാറ്റയില്‍ നിന്ന് പണം വാങ്ങിയെന്നും പ്രകാശ്.ചെറുകിടക്കാരെഇളക്കിയാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. അവര്‍ പ്രധിരോധിക്കും. പാര്‍ട്ടി ഓഫീസുകള്‍ തൊട്ടാല്‍ അവരും. ഈ കലക്ക വെള്ളത്തില്‍ വന്‍കിടക്കാര്‍ രക്ഷപ്പെടും. ഇതുതന്നെയാണല്ലോ മൂന്നാറില്‍ സംഭവിച്ചതും. കൂടുതലായി ഇനി സുരേഷ് കുമാര്‍ പറയട്ടെ.കാരണം അദ്ദേഹത്തിന്റെ മലക്കം മറിച്ചിലുകളെ പ്രകാശ് കോറിയിടുമ്പോള്‍ അതിന് മറുപടി പറയേണ്ടത് സുരേഷ് കുമാര്‍ തന്നെ. നമുക്കു കാത്തിരിക്കാം. അടുത്തലക്കത്തിനായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കിയവരുടെ ശേഷ ജീവിതം എങ്ങനെ എന്ന്അന്വേഷിക്കുകയാണ് കെ.സി. സുബി. പലരെയും മരിച്ചശേഷം പോലും പാര്‍ട്ടി തിരിഞ്ഞുനോക്കിയില്ല എന്ന വിലാപവും. നുണകളുടെ അസ്തിവാരത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലനില്‍ക്കുന്നതെന്ന് എന്‍.എം.പിയേഴ്സണ്‍.എന്താണ് പാര്‍ട്ടി?ഈ ചോദ്യത്തിനുത്തരം ഇപ്പോള്‍പിണറായിയാണ് പാര്‍ട്ടി എന്നാണ്.ജന്മി ഉത്തരവിടുമ്പോള്‍ കുടിയാന്‍ അനുസരിക്കുന്നു. കാര്യങ്ങള്‍ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുമ്പോള്‍ ഇതിനോട് യോജിക്കാതെ വയ്യ. പുതിയ ഐ.ടി.നിയമത്തിന്റെമൂന്നാം ഭാഗത്തില്‍ അന്‍വര്‍ സാദത്ത്‌ വിശദീകരിക്കുന്നത് അശ്ലീല ചിത്ര പ്രസിദ്ധീകരണ പ്രസാരണവുംഅതിന് ലഭിക്കാവുന്ന ശിക്ഷയുമാണ്. നെറ്റ് ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും ഇതു വായിക്കേണ്ടത് തന്നെ. ബ്ലോഗനയില്‍ കുഴൂര്‍ വിത്സന്റെ പോസ്റ്റ് ആണ്.
കോഴിക്കോട് പാര്‍ലിമെന്റ് സീറ്റ് പ്രശ്നത്തില്‍സി.പി.എമ്മുമായി തെറ്റിയ ജനതാദള്‍ നേതാവ് വിരേന്ദ്ര കുമാര്‍ ഐ.വി.ബാബുവുമായി സംസാരിക്കുന്നുസമകാലിക മലയാളം വാരികയില്‍. മാതൃഭൂമിയും ദേശാഭിമാനിയും തമ്മിലുള്ള പ്രശ്നം ഒരിക്കലും ഈസംഭവത്തില്‍ പ്രതിഫലിക്കാന്‍ പാടില്ല. വര്‍ഷങ്ങളോളം എല്‍.ഡി.എഫിന്റെ ഭാഗമായി നിന്ന ഒരുപ്രസ്ഥാനത്തോട് സി.പി.എം.ചെയ്തത് ശരിയായില്ലെന്നും രാഷ്ട്രീയ പ്രശ്നങ്ങളും വ്യക്തിപരമായപ്രശ്നങ്ങളും കൂട്ടികുഴക്കാന്‍ പാടില്ലായിരുന്നുവെന്നും വിരേന്ദ്ര കുമാര്‍. ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനൂകലമായ ഘടകം ഇടതു നിഷേധ വോട്ടാണ്. സമരത്തിന്റെയോ ജനകീയമുന്നേറ്റങ്ങളുടെയോ പിന്‍ബലം യു.ഡി.എഫിനില്ല എന്ന് സി.എസ്. സലില്‍. വയലാര്‍ രവി ,സുധീരന്പാരവക്കുമ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ പരസ്പരം പാര വക്കുമ്പോള്‍ വിജയം കുറച്ചുപ്രയാസകരമായിത്തീരും .
കെ.റ്റി.മുഹമ്മദിന്റെ നാടക -കഥാ ലോകത്തിലുടെയുള്ളയാത്രയാണ് ദേശാഭിമാനി വാരികയുടെ ഈ ലക്കത്തില്‍. കെ.റ്റി.യുടെ ഇതു ഭൂമിയാണ്‌ എന്നനാടകത്തെ ആസ്വദിക്കുന്നു എം.എം.ബഷീര്‍. ജീവിതവും നാടകവും ഒന്നായി കണ്ടുകെ.റ്റി.അതുകൊണ്ടുതന്നെ തന്റെ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ അദ്ദേഹം തിരിച്ചറിയാതെപോയി. അദ്ദേഹത്തിന്റെ കഥകള്‍, പ്രത്യേകിച്ചും ലോക കഥാമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയകണ്ണുകള്‍,കോഴി തുടങ്ങിയവയെ വായിക്കുന്നു കടത്തനാട്ടു നാരായണന്‍. സാങ്കേതിക വിദ്യക്ക് ജാതിമത ധനിക ദരിദ്ര വ്യത്യാസമില്ലെന്ന് എം.മുകുന്ദന്‍.
തോര്‍ച്ച സമാന്തര മാസിക പുതിയലക്കം പുറത്തിറങ്ങി. വി.ആര്‍ .സുധീഷ്‌, കല്‍പ്പറ്റ നാരായണന്‍, വി.എം. വിനയകുമാര്‍, മണമ്പൂര്‍ രാജന്‍ ബാബു തുടങ്ങി പ്രമുഖരുടെ ഒരുനിരതന്നെയുണ്ട് ഇതില്‍. സമ്പന്നമായ വായനാനുഭവം.
തസ്ലീമ നസ്രീന്റെ പുതിയ നോവല്‍ "വീണ്ടും ലജ്ജിക്കുന്നു"ഉടനെപുറത്തിറങ്ങും. ഗ്രീന്‍ ബുക്സ് ആണ് ഇതു മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത്.


2009, മാർച്ച് 18, ബുധനാഴ്‌ച

അബ്ദുല്‍നാസര്‍ മദനി മതേതരനാകുമ്പോള്‍ മജ് ലിസ് എന്ന സംഘടനയുടെ പ്രസക്തി.


മതം,മതഭീകരത, മതേതരത്വം, മതേതരഭീകരത തുടങ്ങിയ ആശയങ്ങള്‍ കൊണ്ടു മുഖരിതമായ ഒരുതെരഞ്ഞെടുപ്പ് കാലത്ത്‌ ആരുമായും കൂട്ടുകൂടുകയും വോട്ടുകള്‍ പെട്ടിയില്‍ വീഴും വരെ ആടിനെപട്ടിയാകുക്കുകയും ചെയ്തു ജനങ്ങളെ" ബോധവല്‍ക്കരിക്കുന്നു" രാഷ്ട്രീയക്കാര്‍. ബഹളത്തില്‍പൊന്നാനി എന്നും പി.ഡി.പി. എന്നും മദനിയെന്നും മുഴങ്ങി കേട്ടുകൊണ്ടിരിക്കുന്നു. പി.ഡി.പി. തീവ്രവാദ ബന്ധം ഉള്ള കക്ഷിയല്ലെന്നു പ്രകാശ് കാരാട്ട് തന്നെ പറഞ്ഞിരിക്കുന്നു. പ്രസ്താവനവെള്ളം കൂട്ടാതെ വിഴുങ്ങും ചില വിഡ്ഢികള്‍. മുമ്പു പി.ഡി.പി.ക്കാര്‍ കൊല ചെയ്ത തിരുവനന്തപുരത്തെഎസ്.എഫ്.. നേതാവ് സക്കീര്‍ ഹുസൈന്റെ രക്തസാക്ഷിത്വം സി.പി.എം. പൊന്നാനിയില്‍ വച്ചുമറക്കുന്നു എന്ന് സമകാലിക മലയാളം വാരികയില്‍ കെ.എം.ഷാജി. മദനി രഹസ്യമായി രൂപികരിച്ചമജ്‌ലിസ് എന്ന സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു കാശ്മീരിലെ കുപ് വാരയില്‍ ഇന്ത്യന്‍സൈന്യത്തിന്റെ വെടിയേറ്റു മരിച്ച പാക് തീവ്രവാദികള്‍. കൂടുതല്‍ തെളിവുകള്‍, പി.ഡി.പി യുടെതീവ്രവാദ സ്വഭാവം തെളിയിക്കാനായി നിരത്തുന്നു ലേഖകന്‍.പുരോഗമന പ്രസ്ഥാനങ്ങള്‍ പോലുംജാതി,മത രാഷ്ട്രീയം കളിക്കുന്ന കാലികവും പോള്ളുന്നതുമായ അവസ്ഥയെ വിശകലനം ചെയ്യുന്നുകെ.എം.സീതി. നാല്‍പ്പതു ശതമാനത്തിലധികം പേര്‍ അമുസ്ലിങ്ങള്‍ ഉള്ള പൊന്നാനിയില്‍ മുസ്ലിംവോട്ടുകള്‍ മുസ്ലിമിന് എന്നുപറയുന്ന അവസ്ഥ. ഞാന്‍ ഒരു . പി. സുന്നിയാണ് എന്ന് പറയുന്ന ടികെ.ഹംസ. കേരളത്തിന്റെ തകര്‍ച്ച പൂര്‍ണമായിരിക്കുന്നു. സാഹചര്യത്തില്‍ വേണം മുസ്ലിം ലീഗിന്എന്ത് പ്രസക്തി . എന്ന് ചോദിക്കുന്ന ദേശാഭിമാനി വാരികയെ സമീപിക്കാന്‍. പി.ഡി.പി.ക്ക് പ്രസക്തിഉണ്ടെന്നു പറയുന്നവര്‍ തന്നെയാണ് ലീഗിന്റെ അപ്രസക്തി നിര്‍ണയിക്കുന്നത്. .പി.അബ്ദുല്‍വഹാബ്, കെ.റ്റി.ജലീല്‍ തുടങ്ങിയ മുന്‍ സിമിക്കാരാണ്എഴുത്തുകാര്‍. ലീഗ് മൃദു വര്‍ഗീയ കക്ഷിയാണ്. പി.ഡി.പി,സിമി, ജമാ അത്തെ ഇസ്ലാമി, .എന്‍.എല്‍ ,ആര്‍.എസ്.എസ്, ബി.ജെ.പി. തുടങ്ങിയവതീവ്ര വര്‍ഗീയത ഉയര്‍ത്തിപ്പിടിക്കുന്നു. രണ്ടും രാജ്യത്തിന് ഭീഷണിയാണ്. എതിര്‍ക്കപ്പെടെണ്ടതാണ്.അതിന് കഴിയുന്ന ,കഴിയേണ്ട കക്ഷിയാണ് സി.പി.എം. പക്ഷെ......?
പ്രവാസ ജീവിതത്തിന്റെ ഒറ്റപ്പെടലിനെ, ഒറ്റയ്ക്ക് താമസിക്കുന്ന പുരുഷന്മാരുടെ രതികാമനകളെസ്നിഗ്ധമായ ഭാഷയില്‍ അവതരിപ്പിക്കുകയാണ് പി.ടി.മുഹമ്മദ് സാദിക്ക് മാതൃഭൂമിയില്‍.ശരീരത്തിന്റെവിളികളെ വെള്ളിയാഴ്ചകളില്‍ കുളിമുറികളില്‍ നിക്ഷേപിക്കുന്ന പുരുഷന്മാര്‍. തെറ്റുന്ന ജീവിതത്തിന്റെകണക്കുകള്‍. നാട്ടില്‍ ഒരു പെണ്ണ് തനിച്ച്.മരുഭൂമിയില്‍ പുരുഷനും. മനോഹരമായ ആഖ്യാനം. പക്ഷെ, മനോഹാരിത സേതു എഴുതിയ" ആദ്യാക്ഷരങ്ങള്‍-അല്‍പ്പം പഴയൊരു കഥ (പുതിയതും) " എന്നകഥക്കില്ല. തീര്‍ത്തും പഴഞ്ചനും മുഷിപ്പനുമായ കഥ. പഴയ സേതുവിന്റെ ഒരംശം പോലും കഥയില്‍ഇല്ല.
ഒരു ഇന്ത്യന്‍ മുസ്ലിമിനെ ,അവന്റെ,അവളുടെ സ്വത്വത്തെ എന്തുകൊണ്ടാണ് മറ്റുള്ളവര്‍സംശയിക്കുന്നു...?പ്രത്യേകിച്ചും മുംബൈ പോല്ലുള്ള ഒരു സ്ഥലത്ത്..?മാധ്യമ പ്രവര്‍ത്തകയായപാല്‍വിഷാ അസ്ലം പച്ചക്കുതിര മാസികയില്‍ എഴുതുന്നു. ഒരു മുസ്ലിം പെണ്‍കുട്ടിയായ
തനിക്ക്മുംബെയില്‍ തനിച്ച് താമസിക്കാന്‍ ഒരിടം കിട്ടാത്തതിനെ കുറിച്ച്.നിങ്ങള്‍ ഒരു മുസ്ലിം ആണോ എന്നചോദ്യം. സ്വന്തം നാട്ടില്‍ പോലും താന്‍ ബഹിഷ് കൃത ആണെന്ന് പാല്‍വിഷ.ഇതു പാല്‍വിഷയുടെമാത്രം അനുഭവമല്ല. ചെങ്ങനാട് മത്തായി ദേവസ്സ്യ എന്ന പത്രപ്രവര്‍ത്തകന്‍ ദേവദാസ് അയ്യര്‍ ആയിഅഹമ്മദാ ബാദില്‍ ജീവിച്ച അനുഭവവും പച്ചക്കുതിരയില്‍ തന്നെ. ആത്മരക്ഷയാണല്ലോപ്രധാനം.കാരണം ഫാസിസം വരുന്ന വഴികള്‍ പലതാണല്ലോ.

2009, മാർച്ച് 11, ബുധനാഴ്‌ച

മെഴുകുവണ്ടിയായി അവള്‍ മരണപാളത്തിലേക്ക് നടന്നുകയറി.


ആത്മഹത്യ ചെയ്ത കവി ഷൈന തന്റെ ഡയറിയില്‍ കുറിച്ചുവച്ചിരുന്ന കവിതകളിലുടെ,ആകവിതകള്‍ തന്നെ ആത്മഹത്യാ കുറിപ്പുകള്‍ ആകുന്ന ഭാവപരിസരത്തിലുടെ ഒരു യാത്ര നടത്തുകയാണ് മനില. സി.മോഹന്‍ മാതൃഭൂമി വാരികയില്‍. മരണത്തെ പ്രണയിച്ച കവി. അവരുടെ കവിതകളില്‍, സൌഹൃദക്കുറിപ്പുകളില്‍,ഫോണ്‍ വിളികളില്‍ നിറഞ്ഞുനില്‍ക്കുന്ന മരണം. ആ മരണത്തെ മരണകാരണത്തെ അന്വേഷിക്കുകയാണ് മനില. ഒറ്റപ്പാലം എന്‍.എന്‍.എസ് കോളേജില്‍ പഠിക്കുമ്പോള്‍ ഷൈന കുറിച്ചുവച്ച കവിതകളില്‍ അവരുടെ ശ്ലഥ ജീവിതത്തിന്റെ നാള്‍വഴി ചരിത്രമുണ്ട്. പ്രക്ഷുബ്ധ മനസ്സുണ്ട്. ആത്മഹത്യ എന്നത് ഒരു കവിയുടെ കവിതകളെ ഒരിക്കലുംമഹത്വവല്ക്കരിക്കുന്നില്ല. എന്നാല്‍ ആ കവിതകള്‍ വായനക്കാരെ ഉലക്കുമെങ്കില്‍ ,(ഈ കവിതകള്‍തീര്‍ച്ചയായും അങ്ങനെയാണ് ) ശ്രമം പാഴായിപ്പോകുന്നില്ല. അവരുടെ കവിതകളും മാതൃഭൂമിപ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടെ കെ ആര്‍ ടോണിയുടെ "വെളിപാട്" എന്ന ചവറുകവിതയും.വെളിപാടുംപ്രതിഭയും ഇല്ലാതെ കവിതയെഴുതുകയും അത് യാതൊരു തത്ത്വദീക്ഷയുമില്ലാതെ പത്രാധിപസുഹൃത്ത്
പ്രസിദ്ധീകരിക്കുകയും ചെയ്‌താല്‍ വായനക്കാര്‍ക്ക് വെളിപാടുണ്ടാകും എന്ന് ഈ കവിതതെളിയിക്കുന്നു. ബ്ലോഗനയില്‍ ബെര്‍ലിതോമസ് ആണ്. സ്ലും ഡോഗ് മില്ല്യണയര്‍ എന്ന സിനിമയുടെവായനയാണ് ബെര്‍ലി നടത്തുന്നത്.
പിണറായി- മദനി രാഷ്ട്രീയ സഖ്യത്തിന്റെ പിന്നാമ്പുറങ്ങള്‍അന്വേഷിക്കുകയാണ് സമകാലികമലയാളം വാരിക. പൊന്നാനി മണ്ഡലത്തിലെ പൊതുസമ്മതഇടതു സ്ഥാനാര്‍ഥിയെ മദനി തീരുമാനിക്കുമ്പോള്‍ കാറ്റില്‍ പറക്കുന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയവിശുധിയാണ്. കാരണം മദനി ആരാണെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ കേരളം തിരിച്ചറിഞ്ഞതാണ്.
മദനിയുമായി പിണറായി വിജയനെന്ത് എന്നതാണ് കേരളീയ സമൂഹം ഇപ്പോള്‍ പരസ്പരംചോദിക്കുന്നത്. ഉത്തരം കിട്ടാന്‍ പോന്നാനിവരെ ഒന്നു പോയാല്‍ മതി.
ജനാധിപത്യ പാര്‍ട്ടികള്‍ പ്രതിപക്ഷ ബഹുമാനം പുലര്‍ത്തുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് കാര്‍ക്ക് പ്രതിപക്ഷ ബഹുമാനം ഇല്ലയെന്ന കെ.വേണുവിന്റെആരോപണത്തിന് മറുപടി പറയുകയാണ്‌ എം.എം.നാരായണന്‍ ദേശാഭിമാനി വാരികയില്‍. മോഡിയുടെ ജനാധിപത്യരീതിയോടു വേണുവിനു ബഹുമാനം തോന്നുന്നത് പ്രതിപക്ഷ ബഹുമാനംകൊണ്ടാണെന്ന് നാരായണന്‍ കളിയാക്കുന്നു.
മമ്മൂട്ടി എന്ന നടന്റെ സിനിമാപ്രവേശം ഓര്‍ക്കുകയാണ് എം.ടി.വാസുദേവന്‍ നായര്‍ ഭാഷാപോഷിണിയില്‍. ചെറുകാടിന്റെ ദേവലോകം സിനിമയാക്കിയപ്പോള്‍ അതില്‍ തൊഴിലാളിനേതാവായത് മഞ്ചേരിയിലെ ജൂനിയര്‍ വക്കീല്‍ മുഹമ്മദ് കുട്ടിയാണ്. അക്കാലത്ത് വിവാഹിതനായമമ്മൂട്ടി തന്റെ നവവധുവിനെ കാണാന്‍ ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ പോയിരുന്നത് എം.ടി. മധുരമായിഓര്‍ക്കുന്നു. മലയാളത്തിലെ സ്ത്രീ പക്ഷ നാടകവേദി എന്ത്? എങ്ങനെ എന്ന ഗൌരവകരമായഅന്വേഷണവും ഇതില്‍ ഉണ്ട്. സ്ത്രീ നാടക പ്രവര്‍ത്തനങ്ങളുടെ എകമുഖം അത് സ്ത്രീ പക്ഷത്തു നിലകൊള്ളുന്നു എന്നതാണ്. അതാണ്‌ അതിന്റെ രാഷ്ട്രീയം. ശ്രീജ കെ.വി.എഴുതിയ കലംകാരിയുടെകഥ എന്നസ്ത്രീപക്ഷ നാടകവും ഈ ലക്കത്തെ സമ്പന്നമാക്കുന്നു.
,

2009, മാർച്ച് 4, ബുധനാഴ്‌ച

സ്ലം ഡോഗിന്റെ രാഷ്ട്രീയം.


ഓസ്കാര്‍ അവാര്‍ഡ് നേടിയ സ്ലം ഡോഗ് മില്ല്യനയര്‍ എന്ന സിനിമയുടെ രാഷ്ട്രീയം വിശകലനം ചെയ്യുന്നുദേശാഭിമാനിവാരിക . കൃത്യവും സൂക്ഷ്മവുമായ നിരീക്ഷണങ്ങള്‍ ദേശാഭിമാനിയില്‍ ഉണ്ണി വിലയാംകോട്എഴുതിയ ലേഖനത്തില്‍ കാണാം. ഇന്ത്യന്‍ ദാരിദ്ര്യത്തെ അതിഭാവുകത്വം കലര്‍ത്തി ലോകത്തിനുമുന്നില്‍ വിളമ്പി. ഈ കഷ്ടപ്പാടുകളെ അനുതാപതോടെയല്ല മറിച്ച് പരിഹാസത്തോടെയാണ് സിനിമപരിചരിച്ചത്. അത് ദേശീയ ഭരണകൂടത്തെ വിമര്‍ശിക്കുന്നത് ജനപക്ഷത്തുനിന്നുകൊണ്ടല്ല,സാമ്രാജ്യത്വ പക്ഷത്തു നിന്നുകൊണ്ടാണ്. കലാകൌമുദിയില്‍ ഓസ്കാര്‍ നേടിയറഹിമാന്‍, റസൂല്‍ എന്നിവരെ അഭിനന്ദിക്കുന്നു ചാരുനിവേദിത. പ്രതിഭയും പ്രയത്നവും കൂടിച്ചേരുന്നുഈ അപൂര്‍വ നേട്ടത്തില്‍. സിനിമയിലെ ശബ്ദമിശ്രണത്തെ പരിചയപ്പെടുത്തുന്ന ലേഖനങ്ങളുംഇതില്‍ ഉണ്ട്. ഒരു ശരാശരി ഇന്ത്യന്‍ സിനിമയുടെ കഥയും ശില്പ ഘടനയുമുള്ള സ്ലം ഡോഗ്എങ്ങനെയാണ് ഓസ്കാര്‍ വിധിനിര്‍ണയക്കാര്‍ക്ക് ഇത്രമേല്‍ പ്രിയപ്പെട്ടതായത്? സമകാലികമലയാളംവാരികയില്‍ എ ചന്ദ്രശേഖരന്‍ വിലയിരുത്തുന്നത് ഈ പ്രശ്നമാണ്. സ്വന്തം നാട്ടില്‍ സിനിമകൊണ്ട്പരമാവധി നേടിയ ഹോളിവൂഡ്‌ എന്തുകൊണ്ടാണ് ഇന്ത്യയിലേക്ക്‌ നോക്കുന്നത്?ഏറ്റവും കൂടുതല്‍സിനിമയുണ്ടാക്കുന്ന രാജ്യമാണ് ഇന്ത്യ.വരുന്ന പത്തുവര്‍ഷത്തിനുള്ളില്‍ ലോകസിനിമയുടെ ശക്തമായവിപണിയായി ഇന്ത്യ മാറും. ആ ഒരു വിപണന സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരം അവാര്‍ഡ് കസര്‍ത്തുകള്‍.
ലോകത്തെ അറവുശാലയാക്കിയ ജോര്‍ജ് ബുഷിന്‌ ഭാരതരത്നം കൊടുക്കണമെന്ന് പറയുന്നകോണ്‍ഗ്രസ് കാരെ കളിയാക്കുന്നു ഐ.വി ദാസ്. ഇതേ തലകുനിക്കല്‍തന്നെയാണ് ആണവക്കരാറിലും നാം കണ്ടത്. പക്ഷെ,ഒരു കോണ്‍ഗ്രസ്സുകാരന്റെ ആത്മവീര്യം സേനാപതി വേണുദല്‍ഹിയിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ കാണിച്ചെന്ന് കലാകൌമുദിയില്‍ വി.ബി.രാജന്‍. എ.ഐ.സി.സി.യിലെ ചായാക്കാര്‍ക്കും തൂപ്പുകാര്‍ക്കും ലോകസഭ സീറ്റ് കൊടുക്കരുതെന്ന് തുറന്നടിച്ചആളാണ് വേണു. അതുകേട്ടു കയ്യടിച്ച സോണിയയും രാഹുലും ഏത് പ്രവര്‍ത്തന പാരമ്പര്യത്തിന്റെപേരിലാണ് നേതൃ സ്ഥാനത്ത് എത്തിയതെന്ന് വേണുതന്നെ പറയണം. ഏതായാലും വേണുവിന്റെഈ പ്രസംഗത്തെ കൂടുതല്‍ പേടിച്ചത് ടോം വടക്കന്‍ ആണത്രേ.
മൂന്നാര്‍ ദൌത്യത്തിന് നേതൃത്വം നല്കിയ കെ . സുരേഷ് കുമാറു മായുള്ളഅഭിമുഖം മാതൃഭുമിയില്‍. മാധ്യമ പ്രവര്‍ത്തകന്‍ പി.കെ.പ്രകാശ് പ്രതിക്കൂട്ടില്‍ ആകുന്നു ഈഅഭിമുഖത്തില്‍. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു ഈ മാധ്യമ പ്രവര്‍ത്തകന്‍ എന്ന് സുരേഷ് കുമാര്‍. ആനന്ദിന്റെ കഥയും മുംസിയുടെ ബ്ലോഗ് പോസ്റ്റും ഈ ലക്കത്തില്‍ തന്നെ.
സമാന്തര മാസികകള്‍ക്കിടയില്‍ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നുബിജോയ്‌ ചന്ദ്രന്‍ എഡിറ്റു ചെയ്യുന്ന തോര്‍ച്ച മാസിക. അഞ്ചു ലക്കം പിന്നിടുമ്പോള്‍ ഈ മാസികക്ക്തീര്‍ച്ചയായും അഭിമാനിക്കാം. വിഭവ സമൃദ്ധമാണ് പുതിയ ലക്കവും. പി.എം.ഷുക്കൂര്‍ കൈകാര്യംചെയ്യുന്ന വായനക്കാരന്‍ ജീവിച്ചിരിക്കുന്നു എന്ന പംക്തി നിരീക്ഷണങ്ങള്‍ കൊണ്ടുംസത്യസന്ധതകൊണ്ടും ശ്രദ്ധേയമാകുന്നു.