വിശകലനം. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിശകലനം. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ഫെബ്രുവരി 25, ബുധനാഴ്‌ച

കെ.ഇ .എന്‍,വി.എസ്, സ്ലംഡോഗ് മില്ല്യണയര്‍ , നാന്‍ കടവുള്‍, യു.കെ .കുമാരന്‍, പി .ഗോവിന്ദപ്പിള്ള,പോങ്ങുമ്മൂടന്‍.


ബാല സംവിധാനം ചെയ്ത നാന്‍ കടവുള്‍ , ഓസ്കാര്‍ നേടിയ സ്ലം ഡോഗ് മില്ല്യണയര്‍ എന്നസിനിമയേക്കാള്‍ പലമടങ്ങ്‌ മികച്ച ചിത്രമാണെന്ന് ചാരുനിവേദിത കലാകൌമുദിയില്‍. ബാലയുടെപതിവു രീതിയില്‍ നിന്നു വേറിട്ടുനില്‍ക്കുന്നു ഈ സിനിമ. നായകനോടൊപ്പം തന്നെ മറ്റുകഥാപാത്രങ്ങളും തലയുയര്‍ത്തി നില്ക്കുന്നു. ഇന്ത്യന്‍ ചേരികളെയുംമുഖ്യ ധാരയില്‍ നിന്നു ബഹിഷ്ക്രിതരായദരിദ്ര സമൂഹത്തെയും ആരാജകമായിത്തന്നെ ഈ സിനിമ പകര്‍ത്തിയിരിക്കുന്നു. ജീവിതം നരകമായിമാറുന്ന അവസ്ഥ. മില്ലനയര്‍ മുബ്ബൈയിലെ ചേരി കാണിച്ചു ഇതാണ് ഭാരതം എന്ന് വിദേശികളെതെറ്റിധരിപ്പിക്കുമ്പോള്‍ കടവുള്‍ അങ്ങനെ ചെയ്യുന്നില്ല എന്നത് ശ്രദ്ധേയം. ആഗോളികരണകാലത്തെസിനിമ,വിശിഷ്യ ഹോളിവുഡ് സിനിമ വംശീയ സാംസ്കാരിക വൈവിധ്യങ്ങളുമായിപോരുത്തപ്പെടലിന്റെ പാതയിലാണെന്ന് കെ. ഗോപിനാഥന്‍ മാതൃഭൂമിയില്‍. ബാരക് ഒബാമപ്രസിഡണ്ട്‌ ആകുന്നതും എ.ആര്‍.റഹിമാന്‍ ഓസ്കാര്‍ നേടുന്നതും അതുകൊണ്ടുതന്നെ ആകസ്മികമല്ല.
വി.എസ്. എന്തുകൊണ്ട് രാജി വക്കുന്നില്ല എന്നതിനെ സൂക്ഷ്മമായി വായിക്കുന്നു ബാബു ഭരദ്വാജ് .(മാതൃഭൂമി )അധികാരവുമായി രാജിയായി എന്ന് അതിനെ ഭാഷാന്തരംചെയ്യേണ്ടതില്ല. പാര്‍ട്ടിക്കുള്ളിലെയും പുറത്തെയും ശത്രുക്കള്‍ വി.എസിന്റെ രാജി ആഗ്രഹിക്കുന്നു. അഭ്യുദയകാംക്ഷികളും .പക്ഷെ, പാര്‍ട്ടിയെയും ഭരണത്തെയും ഒരുപറ്റം അഴിമതിക്കാരെ ഏല്‍പ്പിക്കാന്‍അദ്ദേഹം തയ്യാറല്ല.അതായത് രാജി വക്കാതിരിക്കുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. വി.എസിനെമന്ദബുദ്ധി എന്ന് ആക്ഷേപിച്ച കെ.ഇ .എന്‍ പ്രധാന കഥാപാത്രമായി വരികയാണ് കുരങ്ങന്റെമാനിഫെസ്റോ അഥവാ കെ.ഇ എന്‍ വഴക്കങ്ങള്‍ എന്ന സി.അനൂപിന്റെ കഥയില്‍. (കലാകൌമുദി)
കല(ഥ)യുടെ രസതന്ത്രം അനുഭവപ്പെടുന്നില്ലെങ്കില്‍ക്കൂടി ഇതൊരു മികച്ച ആക്ഷേപ ഹാസ്യരചനയാണ്. ഈ രസതന്ത്രം നമ്മെ അനുഭവിപ്പിക്കുന്ന കഥയാണ്‌ മാധ്യമത്തില്‍ യു.കെ കുമാരന്‍എഴുതിയ തീവണ്ടിപ്പൂതം.
ദേശാഭിമാനി വാരികയില്‍ പി. ഗോവിന്ദപ്പിള്ള മനസ്സുതുറന്നു സംസാരിക്കുന്നുഈ ലക്കത്തില്‍ തന്റെ ബാല്യാനുഭവങ്ങളും രാഷ്ട്രീയത്തെ സ്വാധീനിച്ചഘടകങ്ങളുമാണ്.സി.പി.എമ്മിനെയും ക്നാനായ സഭയെയും അലട്ടുന്ന ദുര്‍ഭൂതമാണ്‌ സി.ബി.ഐ എന്ന്ജി എസ് സമകാലികമലയാളം വാരികയില്‍ സി.ബി.ഐ യോടുള്ള ഇവയുടെ സമീപനം വിശകലനംചെയ്‌താല്‍ ഇതു വ്യക്തമാകും. മാതൃഭൂമിയുടെ ബ്ലോഗനയില്‍ ഇത്തവണ പോങ്ങമ്മുടന്റെ പോസ്റ്റ് ആണ്.കുറുമാന്‍ ആണ് ഇതിലെ നായകന്‍. വായനാസുഖം തരുന്ന രചന.
.

2009 ജനുവരി 21, ബുധനാഴ്‌ച

വിമതലൈംഗികതയുടെ ചലച്ചിത്ര ഭാഷ്യങ്ങള്‍


ലെസ്ബിയന്‍ സെക്സ് പ്രമേയമാക്കി മലയാളത്തില്‍ വളരെക്കുറച്ച്‌ സിനിമകളെ ഉണ്ടായിട്ടുള്ളൂ. പദ്മരാജന്റെ ദേശാടനക്കിളി കരയാറില്ല ,ലിജിപുല്ലപ്പള്ളിയുടെ സഞ്ചാരം എന്നീ സിനിമകള്‍ ഗണത്തില്‍ തന്നെ.ദേശാടനക്കിളി കരയാറില്ല, സഞ്ചാരം എന്നീ സിനിമകളെ താരതമ്യം ചെയ്യുന്നു എം നവനീത മാതൃഭൂമിയില്‍. എണ്‍പതുകളില്‍സ്വവര്‍ഗ ലൈംഗികതയെ കുറിച്ചു ചര്‍ച്ചചെയ്യാത്ത സമയത്താണ് ദേശാടനക്കിളിപ്രദര്‍ശിപ്പിച്ചത്.എന്നാല്‍ ആ അവസ്ഥ ഇപ്പോള്‍ മാറിയിട്ടുണ്ട്. ദേശാടനക്കിളിയില്‍ ഗാര്‍ഹികഇടങ്ങളുടെ
അഭാവം ആണെങ്കില്‍ സഞ്ചാരം അവയാല്‍ സമൃദ്ധമാണ്. വിമോചനസമരത്തെ വിലയിരുത്തുന്നലേഖനങ്ങളും ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവിന്റെ കഥയുമുണ്ട്. ബ്ലോഗനയില്‍ നസീര്‍ കടിക്കാട്‌ആണ്.
മലയാളിയുടെ ഗള്‍ഫ് സ്വപ്‌നങ്ങള്‍ പൊലിയുമൊ എന്ന വേവലാതിപങ്കുവെക്കുന്നു എം. സി എ നാസര്‍ മാധ്യമത്തില്‍. സാമ്പത്തിക മാന്ദ്യത്തിന്റെ കൂടെ എണ്ണവിലതാഴുന്നു. തൊഴിലാളികള്‍ പിരിച്ചുവിടപ്പെടുന്നു. ഈ സാഹചര്യത്തിന്റെ വിശകലനമാണ് ഈ ലേഖനം. പി.വി.ഷാജികുമാറിന്റെ രൂപങ്ങള്‍ എന്നകഥ മികച്ച വായനാനുഭവം പകരുന്നില്ല.
സാമ്പത്തിക മാന്ദ്യത്തെ മറികടക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിച്ച വഴികള്‍പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ശ്രീരംഗനാഥന്‍ സമകാലിക മലയാളം വാരികയില്‍. ഇത്തരം പണംഊഹ കച്ചവടത്തിലേക്കു ഒഴുകുമത്രെ.ഇറാനിയന്‍ ചലച്ചിത്ര സംവിധായിക സമീറ മഖ് മല്‍ ബഫിന്റെസിനിമാജീവിതം വിലയിരുത്തുന്നു എച് .ഷാജി. ദേശാഭിമാനിയില്‍ ആകട്ടെ പലസ്തീന്‍ പ്രശ്നംവിശകലനം ചെയ്യുന്നു റോബര്‍ട്ട് ഫിസ്ക്, ഒസാമ മൂസ, വി.ബി. പരമേശ്വരന്‍, അസീസ്‌ തുവൂര്‍തുടങ്ങിയവര്‍. എ. ആര്‍ റഹ്മാനെ കുറിച്ചു റജി ആര്‍. നായര്‍. മോഡിയുടെ വികസന നയത്തില്‍തകര്‍ന്നുപോയ ചെറുകിട വസ്ത്ര നിര്‍മാണ മേഖല ,പിരിച്ചുവിടപ്പെട തൊഴിലാളികള്‍ .സത്യത്തിന്റെതകര്‍ച്ച ,രാമലിംഗരാജുവിന്റെ കുമ്പസാരം തുടങ്ങിയവയെ സമീപിച്ചു മുതലാളിത്തത്തിന്റെ പ്രതിസന്ധിവെളിവാക്കുന്നു എ.വി. അനില്‍കുമാര്‍.